Thursday, April 8, 2010

പരിവറ്ത്തനം

മാറാത്ത മാറ്റത്തിന് വാറ്ത്തയാല് ലോകം പ്രതിധ്വനിക്കുന്നു.
വേട്ടയാടപ്പെട്ട മൃഗത്തിന് വിലാപമായ്!
തകരുന്ന ദന്തഗോപുരത്തിന്റെ പതന ശബ്ദം പോലെ-
ചിതനിരകളില് എല്ലുകള് വെടിക്കുന്നു.

താനൂട്ടിയ നെഞ്ചുറവ് രക്തമായൊഴുകുന്നതില്‍-
ആന്ധ്യം വരിക്കുന്ന നിരാലംബ മാതാക്കള്‍.
സ്മൃതി പുസ്തകത്തിലെ ഇരുണ്ട താളിലെ അവ്യക്താക്ഷരങ്ങള്‍;
ഓറ്മകള് മരിച്ച ദിനങ്ങള്‍!

അഭയാറ്ത്ഥിക്ക് അന്നമായ് ആയുധം നല്കി-
അധികാരം മാറ്റും അധിനിവേശം.
അന്ധ നീതിയുടെ തുലാസില് കോടികള്‍ -
മൂല്യത്തില് ശൂന്യമായ് മാറുന്ന ആഗോള നീതികള്‍!

കറുപ്പോ വെളുപ്പോ കൂടുതല് ജയം?എന്നുത്തരം തേടുന്ന മത്സരം.
വിജയിയുടെ അഹ്ളാദവും,പരാജിതന്റെ ആശ്വാസവും മരണം!
മത്സരത്തിന്റെ മൌഢ്യത്തിലും ,മരണത്തിന്റെ യുക്തിയിലും-
ഇരയാക്കപ്പെട്ടവന്റെ അനിവാര്യതയുടെ മാത്രം വിജയമായി –മാറ്റം!

നിഷേധിക്കപ്പെട്ട അവകാശങ്ങളുടെ ചില്ലുപാത്രത്തില്‍-
വിലങ്ങണിഞ്ഞവരുടെ സ്വാതന്ത്ര്യ പ്രദറ്ശനം!
പാതിമരിച്ചവറ്ക്ക് സമ്പൂറ്ണ മരണമൊരുക്കാന്‍-
നഷ്ടജീവിതങ്ങള്ക്കു മാറ്റമോതി തടവറ തുറക്കല്‍!

ഇനിയെന്തെന്നറിയാതെ ദാനം കിട്ടിയ ചില്ലുമേടയില്‍-
മാറ്റം ഘോഷിക്കുംവാറ്ത്തകള്ക്കു മുന്നിലെ സ്വയംഭോഗികള്‍!
മാറ്റത്തിന് ബിംബത്തെ ശങ്കിച്ചു നോക്കും കൊട്ടരം കാവല്ക്കാറ്-
മാറ്റത്തിന് ദൈവത്തിനും മാറാത്ത പിശാചിനും ഒരേ നിഴല് !

No comments:

Post a Comment