Thursday, May 6, 2010

പെണ്ണുകാണല്‍

മുന്നൂറെണ്ണം മുമ്പേ കഴിഞ്ഞെങ്കിലും,
മൂന്നാന്‍ പറഞ്ഞു കേട്ടപ്പൊഴേ
മനസ്സിലുറപ്പിച്ചിരുന്നു;
ഇതു കിനാവിന്റെ സാക്ഷാത്കാരമെന്ന്.
ഇപ്പൊഴീ ജനല്‍ ശീലക്കപ്പുറം
അറ്ദ്ധതാര്യതയിലും !

മധുരം വിളമ്പി പിന്തിരിയുമ്പോളും
മുഖത്തു വീഴാത്ത നോട്ടത്തില്‍
ഒരു ശുദ്ധന്റെ ജാള്യതയെന്ന് ഉറപ്പിച്ചു.

അഛന്റെ ചെവിയില്‍
മൂന്നാന്റെ രഹസ്യത്തിന്റെ
അറ്ത്ഥഭേദങ്ങള്‍ അറിഞ്ഞിരുന്നില്ല.
അമ്മയുടെ കടുത്ത മൌനം
സമ്മതമെന്നാണ് കരുതിയത്

തൊടിയിലെ സറ്വേ കല്ലുകള്ക്കിടയില്‍
ചങ്ങല കിലുങ്ങി,മുദ്രപ്പത്രത്തിലഛന്റെ
കൈവിറച്ചപ്പൊഴാണ് മൂന്നാന്റെ വാക്കിന്റെ
പൊരുളറിഞ്ഞത്– “കച്ചവടക്കാരനാണ്“!

No comments:

Post a Comment